Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sfi

ആർഷോയ്ക്ക് അനധികൃത പ്രവേശനം; എംജി സർവകലാശാല തുടരന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: മഹാരാജാസ് കോളജിൽ പി.എം. ആർഷോയ്ക്ക് മതിയായ ഹാജരില്ലാതെ പ്രവേശനം നൽകിയ സംഭവത്തിൽ എംജി സർവകലാശാല വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇന്‍റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിനെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു. 

വിഷയത്തിൽ മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ സിൻഡിക്കേറ്റ് പ്രിൻസിപ്പലിന് താക്കീത് നൽകി കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കാൻ വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. 

സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും നിയോഗിച്ചു. സർവകലാശാലയ്ക്ക് ഉണ്ടായ മാനഹാനി പരിഗണിച്ചാണ് സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉത്തരവിട്ടത്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആൽസൺ മാർട്ട്, ഡോ. ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.

അതേസമയം മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണൻ കൃത്രിമ രേഖകൾ സൃഷ്ടിച്ച് യാത്രാബത്ത ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലും സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. ജി.എസ്. ഗിരീഷ്‌കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.

Kerala

പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം; ഞെട്ടിക്കുന്ന സംഭവമെന്ന് പോലീസ് അസോസിയേഷൻ

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പോലീസ് അസോസിയേഷൻ. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്ക് മർദനമേറ്റ സംഭവം ഞെട്ടിക്കുന്നതാണ്.

നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കേരള പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഡിപ്പാർട്ട്മെന്‍റും സർക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.

Kerala

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; കുസാറ്റ് എസ്എഫ്ഐ തിരിച്ച് പിടിച്ചു

കൊച്ചി: കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ കെഎസ്‌യുവില്‍ നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്‌യു കുസാറ്റില്‍ യൂണിയന്‍ ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്‌യുവിന്‍റെ ആദ്യ വിജയവുമായിരുന്നിത്.

പിന്നീട് 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു വിജയം. വിജയത്തില്‍ എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.

 

 

Kerala

അഭിമന്യു കൊലക്കേസ്; പ്രാരംഭ വാദം ഡിസംബര്‍ മൂന്നിന് തുടങ്ങും

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രാരംഭ വാദം ഡിസംബര്‍ മൂന്നിന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത്

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികൾ.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. കേസിന്‍റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. വിചാരണ നവംബറിനകം പൂർത്തിയാക്കുമെന്ന് വിചാരണക്കോടതി ഹൈക്കോ‌ടതിയെ അറിയിച്ചിരുന്നു.

Kerala

കാർഷിക സർവകലാശാലാ ഫീസ് വർധന; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്‍റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പോലീസിന്‍റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭാ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. അതേസമയം, രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല.

ഏറെനേരം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുശേഷവും പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.

എംഎൽഎ ഹോസ്റ്റലിന്‍റെ പിന്‍ഭാഗത്തുനിന്നാണ് പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞത്. അതേസമയം, പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎ ഹോസ്റ്റലിന്‍റെ ഗേറ്റ് വഴി വാഹനം വരുമ്പോള്‍ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.

പ്രതിഷേധത്തെതുടര്‍ന്ന് തിരുവല്ലം പോലീസിന്‍റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. പോലീസ് സംരക്ഷണയോടെയായിരിക്കും രാഹുൽ ഇനി ഇവിടെ നിന്ന് പോവുക.

Latest News

Corehub Up